മഴ...ഒരു വിയോജനക്കുറിപ്പ്...


Nishad Narayanan

നമ്മില്‍ ഏറ്റവും കൂടുതല്‍ ഗൃഹാതുരത്വം സൃഷ്ട്ടിക്കുന്നതും കാല്‍പ്പനികത അതിന്റെ വന്യ സൌന്ദര്യത്തില്‍ എത്തുന്നതും "മഴ " എന്ന ഓര്‍മ്മയിലാണ്.. ..ഒരു പക്ഷെ നമ്മുടെ ജീവിതമായി അത്രയേറെ ബന്ധപ്പെട്ടത് കൊണ്ടുണ്ടായ addiction ആകാം അത്. ...as a love & affection towards our father,mother..i.e .love with out reason...Everybody wants to write about it...even i remember at schools i am continuously got a story or poem subjects like "Mazha"...No one wants to change the attitude towards it...I just thought why should i write or think like others,since I have my own thoughts & my world to conquer....Romanticism has its own limits even it is fascinating our thoughts violently...but still i will be thrilled of getting an unexpected shower in the midst of a hot life...now still i can enjoy the rain through my opened window while writing my diary...some times we wants to be an innocent child not bothering about anything ...i must say again ..."anything "....

മഴ എനിക്ക് ഒരു അസുഖകരമായ ഓര്‍മയുടെ ഒടുക്കമായിരുന്നു.ഭ്രാന്തവും ,അമൂര്‍ത്തവും ആയ വര്‍ഷ കാല ചിന്തകള്‍ എനിക്ക് ദുസ്വപ്നങ്ങളുടെ ശവപ്പറമ്പായിരുന്നു.. ...എപ്പോഴും...ആരുടെയോ കണ്ണുനീരായി പെയ്തൊഴിയുന്ന മഴക്കിനാവുകള്‍ എനിക്ക് ഒരിക്കലും പൂര്‍ണ്ണമായി ആസ്വദിക്കാന്‍ പറ്റിയിട്ടില്ല...സ്കൂളില്‍ പഠിക്കുമ്പോള്‍ നനഞ്ഞു ഒട്ടിയുള്ള ഒരു മഴക്കാല യാത്ര ഇപ്പോഴും എന്നെ hount ചെയ്യുന്നു...അപ്പോള്‍ ആകെയുണ്ടായിരുന്ന 1 ജോഡി പിഞ്ഞിയ ഷര്‍ട്ടും ട്രൌസറും നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാകും ...വെള്ള ഷര്‍ട്ടിന്റെ പോക്കറ്റില്‍ അപ്പോഴേക്കും നനഞ്ഞു കറ പിടിച്ച ഒരു തുണ്ട് "ചോക്ക് പെന്‍സിലോ" "മഷിതണ്ടോ" എന്റെ ഹൃദയ മിടിപ്പുകളുടെ എണ്ണമെടുത്തു മയങ്ങി കിടക്കുകയായിരിക്കും...കളഞ്ഞു പോകാതിരിക്കാന്‍, അച്ഛന്‍ പേര് തുന്നി തന്ന പഴയ സെന്റ്‌ ജോര്‍ജ് ശീലക്കുട രാവിലെ തുടങ്ങിയ തോരമഴയത്ത് ചോര്‍ന്നോലിക്കുന്നുണ്ടാകും...തുരുമ്പിച്ച കുടക്കമ്പികളെ കാറ്റ് പലപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കും..തേഞ്ഞു പോയ ലൂണാര്‍ ചെരുപ്പ് ഷര്‍ട്ടിനു പിന്നില്‍ കൊളെര്‍ അറ്റം വരെ ചളി വെള്ളം കൊണ്ട് ചിത്രപ്പണി ചെയ്തു കഴിഞ്ഞിരിക്കും. അങ്ങനെ ചളി വെള്ളത്തിലൂടെ ആയാസപ്പെട്ട്‌ നടന്നു എത്തുമ്പോഴേക്കായിരിക്കും പെട്ടെന്ന് സ്കൂള്‍ ബെല്‍ അടിക്കുന്നത്.പിന്നെ ഒരു ഓട്ടമാണ്.അതില്‍ മുന്‍പേ തന്നെ ആദ്യത്തെ കൊളുത്ത്‌ പൊട്ടിക്കഴിഞ്ഞ ബാഗിന്റെ രണ്ടാമത്തെ കൊളുത്തും വേര്‍പ്പെട്ടു കഴിഞ്ഞിരിക്കും.കേട്ടെഴുത്തില്‍ കിട്ടിയ "ഓള്‍ റയ്റ്റ്" സ്ലേറ്റില്‍ മഴവെള്ളം വീണു മാഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.ഇരുട്ടടച്ചു കനത്തു വന്ന മഴയില്‍ മൂന്നാം ക്ലാസ്സിലെ ഓടിനകത്തു നിന്ന് നന്ച്ചീരുകള്‍ പലപ്പോഴും എന്റെ ദേഹത്തേക്ക് വഴുതി വീണു.നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉച്ച ഭക്ഷണം കഴിഞ്ഞു സ്കൂളിലേക്ക് തിരിച്ചു വരുന്ന നശിച്ച ചാറ്റല്‍ മഴയത്താണ് എന്റെ ഇടതു പുരികത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഒരു സൈക്കിള്‍ അപകടം. പാഞ്ഞു വന്നുള്ള ഒറ്റ ഇടിയോടെ ഒരാന്തലോടെ റോഡരികിലെ കാനയിലേക്ക് ഞാന്‍ മറിഞ്ഞു വീണു കഴിഞ്ഞിരുന്നു.വില്ല് പൊട്ടിയ മറ്റൊരു കുട എല്ലാറ്റിനും സാക്ഷിയായി മൂകമായി കിടന്നു..ഇപ്പോഴും എന്റെ നെറ്റിയില്‍ , പുരികത്തിനടുത്ത് തെളിഞ്ഞു കാണുന്ന മുറിപ്പാട് തലോടി അമ്മ പറയും "ഒരു പൊടി കൂടി മാറീര്‍ന്നെങ്കില്‍ ന്റെ മോന്റെ കണ്ണ്..."എന്ന്..7 nth സ്റ്റാന്‍ഡേര്‍ഡ് ലെ ക്ലാസ്സ്‌റൂമിന് മുകളിലുള്ള asbestos ഷീറ്റിനു മുകളില്‍ മഴ നൃത്തം വെച്ചപ്പോള്‍ ആ അസഹനീയ ശബ്ദം കൊണ്ട്
ഞാന്‍ എനിക്ക് പ്രിയപ്പെട്ട കണക്കു ക്ലാസ്സുകളില്‍ ചെവി പൊത്തിയിരുന്നു.പെയ്തൊഴിയാതെയുള്ള മഴക്കാലം എനിക്ക് എപ്പോഴും രോഗങ്ങളുടെ കാലം കൂടി ആയിരുന്നു.ഒരു പ്രാവിന്കൂട് പോലെ എന്റെ തൊണ്ടയില്‍ കൂട് കൂട്ടിക്കഴിഞ്ഞ കഫക്കട്ടകള്‍ എന്റെ ശ്വാസകോശങ്ങളെ എപ്പോഴും അസ്വസ്ഥമാക്കി.പനിച്ചു വിറച്ച പകലുകളില്‍ അമ്മയുണ്ടാക്കി തരുമായിരുന്ന ചുട്ട പപ്പടവും, ഉപ്പില്ലാത്ത കഞ്ഞിയും.......കുരുമുളക് പൊടിച്ചിട്ട കയ്ക്കുന്ന തുളസിക്കഷായത്തിന്റെ മൂക്ക് തുളക്കുന്ന ഗന്ധം ഇപ്പോഴും എവിടെയോ തങ്ങിനില്‍ക്കുന്നുണ്ട്. രാത്രി കിടക്കുമ്പോള്‍ അച്ഛന്‍ പാള തിരുകി വച്ചിട്ടും ചോര്‍ച്ച
നില്‍ക്കാത്ത, ചിതല് പിടിച്ച പട്ടികക്കിടയിലൂടെ ഒറ്റി വീണ മഴ തുള്ളികള്‍ ആസിഡ് ആയി എന്റെ ഉറക്കത്തെ കരിയിച്ചു കളയുമായിരുന്നു അന്നൊക്കെ...നീണ്ട കറന്റ് പോക്കിനിടക്ക് ദേഹം മറിഞ്ഞു ഓടി കണ്ണ് പൊത്തിക്കളിക്കുന്ന എലികളും, balance കിട്ടാതെ നനഞ്ഞടര്‍ന്ന ചുണ്ണാമ്പ് ചുമര് കളില്‍ നിന്ന് വഴുതി വീണ പല്ലി കളും ഒക്കെ കൂടി എന്റെ മഴക്കാലത്തെ ഉറക്കം നരക സമാനമാക്കി തീര്‍ത്തു.അവിചാരിതമായ കരണ്ട് കട്ടില്‍ ഞാന്‍ ചീവിടുകളുടെയും കൊതുകുകളുടെയും പാട്ടു കേട്ട് മടുത്തു.നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍ എന്റെ കളിസ്ഥലങ്ങള്‍ ഞണ്ടുകളും,പായലുകളും കയ്യെറിയിരിക്കും.ഒന്ന് പുറത്തിറങ്ങാന്‍ കൂടി പറ്റാതെ, നനഞ്ഞു പൂപ്പല്‍ മണക്കുന്ന പുസ്തക ക്കൂട്ടത്തോടൊപ്പം എന്നെ വീടിനുള്ളില്‍ മഴ എപ്പോഴും ഒറ്റപ്പെടുത്തി...വലുതായപ്പോള്‍ മഴ പിന്നെയും വില്ലനായി അവതരിച്ചു.ജയിക്കാന്‍ 2 റണ്‍ മാത്രം വേണ്ടിയിരുന്നപ്പോള്‍ എവിടെനിന്നെന്നില്ലാതെ പാറി വന്ന ഒരു മഴ യിലൂടെ ഒലിച്ച് പോയത് എന്റെ വിജയ സ്വപ്നങ്ങളായിരുന്നു.പിന്നെയും ഒരു ഇന്ത്യ-ശ്രീലങ്ക mini world cup final ഇല്‍ സെവാഗ് ചാമിന്ദ വാസിനെ sixer നു പറത്തുമ്പോള്‍ മഴ വീണ്ടും കാലന്റെ രൂപത്തില്‍ വന്നു . ഞാന്‍ മുട്ട് കുത്തിയിരുന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു മഴ ദൈവവും വഴി മാറിയില്ല.ഇന്ത്യ ക്ക് ആദ്യത്തെ മിനി വേള്‍ഡ് കപ്പ്‌ തട്ടി തെറിപ്പിച്ച ആ മഴയെ പിന്നെ എങ്ങനെ എനിക്ക് സ്നേഹിക്കാന്‍ കഴിയും.? ശരിക്കും ഒരു നീണ്ട വേനലിനോടുവിലെ ആദ്യ ജലസ്പര്‍ശമൊഴിച്ചാല്‍ മഴ ഒരു waste ആണ് ...കുറച്ചു കവികള്‍ക്ക്, വേദനിക്കുന്ന ലോകത്തെ മറന്നു റൊമാന്റിക്‌ കവിത എഴുതാനും ,കുറച്ചു കമിതാക്കള്‍ക്ക് സ്വപ്നം കാണാനും, ഒരു fake nostalgia യിലൂടെ നമ്മെ കൂട് വിട്ടു കൂട് മാറ്റാനും മാത്രം ആയി ഒരു മഴ ..!ഇതിനിടക്ക്‌ പുറത്തേക്കിറങ്ങുമ്പോള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു സുഖമാണോ എന്ന് ചോദിച്ചു ഇക്കിളിപ്പെടുത്തുന്ന ഒരു ഇളം മഞ്ഞ് പെയ്യുന്ന december നെയോ ,ഗ്രീഷ്മത്തിന്റെ കൊടുമുടി യില്‍ മണ്ണിലേക്ക് പുതു മഴ തുള്ളികളെറിഞ്ഞു തരുന്ന ഒരു may മാസത്തെയോ ആകണം ഞാന്‍ ഇഷ്ട്ടപെടുന്നത്....കുറെ കൂടി ഭൂതകാലത്തില്‍ നിന്നും വഴുതി മാറുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു ബാംഗ്ലൂര്‍ KSRTC ബസ്‌ ആണ്...രാത്രിയില്‍ അടിച്ചു ഫിറ്റ്‌ ആയി കോഴിക്കൊട്ടെക്ക് ടിക്കറ്റ്‌ എടുത്തു, bye pass റോഡില്‍ ഇറങ്ങേണ്ട ഞാന്‍ വാള് വെച്ച് ഉറങ്ങിപ്പോയി..ഇറങ്ങിയതോ മറ്റൊരു കോരിച്ചൊരിയുന്ന മഴയത്ത് കാലിക്കറ്റ്‌ KSRTC ബസ്‌ സ്റ്റാന്‍ഡില്‍.കുട യാണെങ്കില്‍ ഇല്ല.മഴ വീണ്ടും എന്നെ ചതിച്ചു തുടങ്ങുന്നു, ഞാന്‍ മനസ്സില്‍ കരുതി.. ചേറില്‍ പുതഞ്ഞ കാല്‍ വലിച്ചൂരി മഴയെ വെല്ലു വിളിച്ചു കൊണ്ട് ഞാന്‍ നടന്നു തുടങ്ങി 4 കിലോമീറ്റര്‍ അകലെ ഉള്ള റൂമിലേക്ക്‌...ഇനി കുറെ കൂടി വര്‍ത്തമാന കാലത്തേക്ക്...2 ആഴ്ച മുന്‍പ് വീട്ടില്‍ പോയപ്പോള്‍ അച്ഛന്‍ പറഞ്ഞു, "മഴ പെയ്തു പാടം മുഴുവന്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്...നമ്മുടെ നെല്ല് എല്ലാം വീണിരിക്കുന്നു എന്ന്..."ദാ..സ്വപ്നങ്ങള്‍ക്ക് മീതെ വീണ്ടും മഴയുടെ ഒരു കരിമ്പടം വന്നു മൂടിയിരിക്കുന്നു..ഇപ്പോഴും ദാ..ഈ ഓര്‍മ്മകളുടെ വേലിയേറ്റ തിനിടക്ക് വെച്ച് ഈ നിമിഷത്തിലും വരെ തകര്‍ത്തു പെയ്യുന്ന മഴ, എന്നെ വീട്ടില്‍ പോലും പോകാന്‍ അനുവദിക്കാതെ , വീണ്ടും എന്നത്തേയും പോലെ ഏകാന്തതയുടെ തടവുകാരനാക്കി മാറ്റുന്നു.ഇനിയെങ്കിലും ഞാന്‍ ഈ ഹൃദയമില്ലാത്ത മഴയെ വെറുക്കാതിരിക്കുന്നതെങ്ങനെ...?

0 comments:

Post a Comment

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.
ജാലകം