Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

പ്രകൃതിയും പ്രണയവും

നിന്റെ കണ്ണുകള്‍,
അനുവാദം നല്‍കിയോ സൂര്യനും ചന്ദ്രനും
ആ പ്രകാശം പ്രതിഫലിപ്പിച്ചു ഭൂമിക്ക് നല്‍കുവാന്‍
നിന്റെ ചുണ്ടുകള്‍,
ഞാവല്‍ പഴങ്ങള്‍ പറഞ്ഞു
ആ മധുരം നീ കൊടുത്തത് എന്ന്
നിന്റെ മുടിയിഴകള്‍,
പൂക്കള്‍ പറഞ്ഞു ആ സുഗന്ധം നീ
ഇളം കാറ്റില്‍ പരത്തുവാന്‍ പറഞ്ഞെന്നു
നിന്റെ വിരലുകള്‍,
മുന്തിരി വള്ളികള്‍ക്ക് നല്‍കി
പ്രണയതോടെ ചുറ്റി പടരുവാന്‍
നിന്റെ കവിളുകള്‍
ആപ്പിള്‍ പഴങ്ങള്‍ സ്വകാര്യം പറഞ്ഞു
ആ മാദകത്വം കടമായി വാങ്ങിയത് എന്ന്
നിന്റെ പുഞ്ചിരി,
അത് നീ എനിക്ക് നല്‍കി
അലിഞ്ഞു ഇല്ലതാവുവാന്‍
എനിക്ക് ചിറകുകള്‍ മുളച്ചു....
അക്ഷരങ്ങളിലൂടെ നിന്നിലേക്ക്
പറന്നു വരുവാന്‍................
അനാദിയാം പ്രകൃതിയേ....
ഭൂമീ ദേവിയെ....
എന്നിലെ പ്രണയം എന്നും നിനക്കായല്ലോ.

'അവസാനത്തെ ബസ്സ്‌ '


പ്രജില്‍ അമന്‍ 












13 പാട്ടുകളുടെ ദൂരമാണ്
വീട്ടിലേക്കു .

120 ഇലക്ട്രിക്‌ പോസ്റ്റുകളും അതില്‍
കത്താതെ നില്‍ക്കുന്ന
97 ബള്‍ബുകളും കടക്കണം .

നിരാശ ബാധിച്ച കാറ്റിനു
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും
മണമാണ് .

ഹെഡ്‌ ലൈറ്റ് വെളിച്ചം ചെന്ന് തൊടുമ്പോളാണ്
ഉറക്കംതൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകള്‍
കറുപ്പില്‍ നിന്നും പച്ചയിലേക്ക് ചാടുന്നത്

സിംഹത്തിന്റെയും ,കൊക്കിന്റെയും,
ചൂണ്ടലിടുന്ന മീന്പിടുത്തക്കാരന്റെയും
വീടുകള്‍ താണ്ടണം

മൂന്നാമത്തെ പാട്ടിലാണ്
സിംഹത്തിന്റെ വീട് .
കത്താത്ത 30ആമത്തെ ഇലക്ട്രിക്‌ പോസ്ടിനടുത്തു
കൊക്കിന്റെയും .

ഇ എം എസ്സിന്റെ പേരെഴുതിയ
ചുവന്ന കെട്ടിടത്തില്‍ നിന്ന്
കട്ടന്ചായയുടെയും പരിപ്പുവടയുടെയും
കാശിനെ ചൊല്ലിയുള്ള
'ധൈഷണിക കശപിശ 'കേള്‍ക്കാം .

പിന്നെ ഒരു കുരിശു പള്ളി ,
രണ്ടു അമ്പലം ,മൂന്നു കള്ളുഷാപ്പ്
മനുഷ്യനെ പച്ചക്ക് വെട്ടാന്‍ ലൈസന്‍സുള്ള
ബാര്‍ബര്‍ രാജയുടെ കട

ഇതാ പതിമൂന്നാമത്തെ പാട്ടുകഴിയുന്നു
ഞാനും എന്റെ ശ്വാസവും
വീട് തേടട്ടെ .

'അവസാനത്തെ ബസ്സ്‌ '/ Prajil Aman

സദാ ''ജാരം''

 ജിതിന്‍.
 
സ്വപ്നങ്ങള്‍ക്കും
യാഥാര്‍ത്ഥ്യങ്ങള്‍ക്കും
ഇടയിലെ വിദൂരതയിലാണ്
അവള്‍ ഒട്ടപെട്ടത്.
കണ്ണ് തുറന്നു നോക്കിയപ്പോള്‍
ചുറ്റും സദാചാര കഴുകന്മാര്‍ .
ശേഷിച്ച മാനവും അവര്‍
കൊത്തിയെടുത്ത് പറന്നപ്പോള്‍ ,
തൊടിയിലെ കശുമാവിന്‍
കൊമ്പിന്‍റെ ഉറപ്പിനെയോ,
പുഴയുടെ ആഴത്തിനെയോ
പറ്റിയാവണം അവളോര്‍ത്തത്.

ശേഷം...

ഞാനും നീയും അടക്കം
എല്ലാ കഴുവേറി മക്കളും
പുലമ്പിയത് സദാചാരത്തെ
കുറിച്ച് തന്നെയായിരുന്നു

സ്വാര്‍ത്ഥത

Muneer 'N Ansha
രാത്രിയില്‍ എനിയ്ക്കൊരു യാത്രയുണ്ട്
നിന്റെ ഭൂതകാലത്തിലേയ്ക്ക് 
നിന്റെ പ്രണയങ്ങളിലെല്ലാം ഞാൻ
എന്നെ അടയാളപ്പെടുത്തും
നിന്റെ കാമിനിമാർക്കെല്ലാം
ഞാനെന്റെ മുഖം വരയ്ക്കും
നിന്നെ ചുംബിച്ച അധരങ്ങളെല്ലാം
എന്റേതെന്നെഴുതിച്ചേർക്കും
എന്നിട്ട് തിരികെവന്ന് നിന്നോടൊട്ടി
നിന്റെ മുഖംനോക്കികിടക്കും
ഓർമ്മകളൊപ്പിട്ട നിനവുകളിലെല്ലാം
എന്നെമാത്രം കണ്ടുണരുന്ന
നിന്റെ അമ്പരപ്പാണ്
ഇപ്പോഴത്തെ എന്റെ സ്വാർത്ഥത

യാത്ര

 Vysakhan Nv

അസ്വസ്ഥത എന്നെ പിന്തുടരുന്നു
എന്തിനാണ് ജീവിതം വച്ചെന്നെ പ്രലോഭിപ്പിക്കുന്നത് ?
മരണമേ എനിക്ക് പേടിയാണെന്നെ
ഈ രാത്രിയുടെ ദൂരമെങ്കിലും താണ്ടണം എനിക്ക്
സഹയാത്രികെ കൈത്തലം കൊണ്ടെന്നെ വഴി തെളിക്കു .!

"അര്‍ത്ഥം."

Prajil Aman

അന്ന്
നമ്മളെന്ന വാക്കിനു
ഒറ്റയര്‍ത്ഥമായിരുന്നു .
ഇന്നിപ്പോള്‍
അര്‍ത്ഥങ്ങളും ,
അര്‍ത്ഥവ്യത്യാസങ്ങളും കൊണ്ട്
ചുറ്റപ്പെട്ട ഈ ദ്വീപിലിരുന്നു
'ഞാന്‍ '
'നിന്നെ'ക്കുറിച്ചു
എഴുതിക്കൊണ്ടിരിക്കുന്നു

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.
ജാലകം